പാറ്റയുടെ കഥ — രണ്ടാം ഭാഗം


 നാം കാണാതെ പോകുന്ന വിടുതലിന്റെ മാർഗ്ഗങ്ങൾ

വരികൾക്കിടയിലൂടെ വായിക്കാൻ കഴിയാത്തവർക്കായി, ഒരു പാറ്റയുടെ കഥ...

I

ഒരു പാറ്റയെ കാണുന്ന മാത്രയിൽ നമ്മളിൽ ഭൂരിഭാഗം പേരും പ്രതികരിക്കുന്നത് ഒരേ രീതിയിലാണ്. ചോടുള്ള ചെരിപ്പോ, ചൂലോ, അല്ലെങ്കില്‍ കീടനാശിനിയോ എടുത്തു പ്രയോഗിക്കാൻ നമ്മുടെ കൈകൾ സ്വതവേ തുനിയും. അതിനെ എത്രയും വേഗം അവിടെനിന്ന് ഒഴിവാക്കണം. വൃത്തിയുള്ളതിനെയെല്ലാം മലിനമാക്കാൻ മാത്രം കഴിവുള്ള, ആർക്കും വേണ്ടാത്ത, അസഹ്യമായ ഒരു ജീവി മാത്രമാണ് അതെന്നു നമ്മൾ കരുതുന്നു.

പക്ഷേ, ഒരു നിമിഷം നിന്നു ചിന്തിക്കുക.

ആരാണ് പാറ്റയെ സൃഷ്ടിച്ചത്?

ഉത്തരം ലളിതമാണ്: ദൈവം.

പൂമ്പാറ്റയെപ്പോലെ മനോഹരമോ കഴുകനെപ്പോലെ ഗാംഭീര്യമുള്ളതോ അല്ലായിരിക്കാം അത്; എങ്കിലും അതും ദൈവത്തിന്റെ സൃഷ്ടിയുടെ ഒരു ഭാഗം തന്നെയാണ്. അവിടുത്തെ സൃഷ്ടി ക്രമത്തിൽ ഓരോ ജീവിക്കും നിശ്ചിതമായ ഒരു സ്ഥാനമുണ്ടെങ്കിൽ, അതിലൊന്നിനെയെങ്കിലും ദൈവം ഉപയോഗിക്കാൻ കൊള്ളാത്തത്ര നിസ്സാരമായി കാണാനാകുമോ?

വേദപുസ്തകം നൽകുന്ന സൂചന മറിച്ചാണ്. ബിലെയാം കേൾക്കാൻ മടിച്ചപ്പോൾ, ദൈവം ഒരു കഴുതയിലൂടെ സംസാരിച്ചു (സംഖ്യാപുസ്തകം 22:28–30). മടിയനോട് ഉറുമ്പിൽ നിന്ന് പഠിക്കാൻ ശലോമോൻ ആവശ്യപ്പെട്ടു (സദൃശവാക്യങ്ങൾ 6:6). മൃഗങ്ങൾക്കും പക്ഷികൾക്കും ഭൂമിയിലെ സകല ചരാചരങ്ങൾക്കും പോലും ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ കഴിയുമെന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (ഇയ്യോബ് 12:7–10). പക്ഷികളിൽ നിന്നും ലില്ലിപ്പൂക്കളിൽ നിന്നും വിത്തുകളിൽ നിന്നും മീനുകളിൽ നിന്നും മുന്തിരിത്തോട്ടങ്ങളിൽ നിന്നുമൊക്കെയാണ് യേശു തന്റെ മഹത്തായ ഉപമകൾ ചേർത്തുവെച്ചത്.

സാധാരണമായ കാര്യങ്ങളിലൂടെ അസാധാരണ സത്യങ്ങൾ വെളിപ്പെടുത്തുക എന്നത് ദൈവത്തിന്റെ രീതിയാണ്.

പിന്നീടാണ് ഈജിപ്തിന്റെ കഥ വരുന്നത്.

അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യം അഹങ്കാരത്തോടെ, സർവ്വപ്രതാപത്തോടെ, ആർക്കും തൊടാനാകാത്ത ശക്തിയായി നിലകൊണ്ടു. ഫറവോന് സൈന്യവും സമ്പത്തും രഥങ്ങളും അറ്റമില്ലാത്ത അധികാരവുമുണ്ടായിരുന്നു. എന്നാൽ തന്റെ ജനത്തെ മോചിപ്പിക്കാൻ സമയമായി എന്ന് ദൈവം തീരുമാനിച്ചപ്പോൾ, അവിടുന്ന് തുടങ്ങിയത് ഒരു വലിയ സൈനിക ശക്തിയെ വെച്ചല്ല.

അവിടുന്ന് തവളകളെ അയച്ചു. പിന്നെ പേനുകളെ. അതിനുശേഷം ഈച്ചകളെ. ഒടുവിൽ വെട്ടുക്കിളികളെയും.

ഒരു ജനറലും ഇത്തരമൊരു യുദ്ധതന്ത്രം തിരഞ്ഞെടുക്കില്ല. ഒരു രാജാവും ഇത്തരം ശത്രുക്കളെ ഭയപ്പെടുകയുമില്ല. എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ, അല്പന്മാരും നിസ്സാരരുമായ ചെറുജീവികൾ ഒരു വലിയ സാമ്രാജ്യത്തിന്റെ അഹങ്കാരത്തെ തകർത്തെറിയുകയും ഇസ്രായേലിന്റെ വിടുതലിന് വഴിയൊരുക്കുകയും ചെയ്ത ആയുധങ്ങളായി മാറി. അവയുടെ ശക്തി അവയിലല്ലായിരുന്നു, മറിച്ച് അവയെ നയിച്ച സർവ്വാധിപതിയായ ദൈവത്തിലായിരുന്നു.

ഒരുപക്ഷേ, അതിലും ആഴമുള്ള പാഠം ഇതായിരിക്കാം:

തന്റെ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വലുപ്പമോ ശക്തിയോ ഭംഗിയോ പ്രശസ്തിയോ ദൈവത്തിന് ഒരു തടസ്സമല്ല. തന്റെ കര്യസാധ്യത്തിനായി അവിടുന്ന് തനിക്കിഷ്ടമുള്ളതിനെ തിരഞ്ഞെടുക്കുന്നു, അത്രമാത്രം.

ഇത് നമ്മെ വീണ്ടും പാറ്റയിലേക്ക് തന്നെ എത്തിക്കുന്നു.

അത് ഈജിപ്തിലെ ബാധകളിൽ ഒന്നായി മാറിയേക്കില്ല. ബിലെയാമിന്റെ കഴുതയെപ്പോലെ സംസാരിച്ചേക്കുമില്ല. എന്നാൽ മനുഷ്യർ നിസ്സാരമായി തള്ളിക്കളഞ്ഞ ചെറുജീവികളെ ഉപയോഗിച്ച് ഫറവോനെ താഴ്ത്താനും, ഒരു അടിച്ചമർത്തൽ ഭരണകൂടത്തിന്റെ പിടി അയയ്ക്കാനും, അടിമത്തത്തിലായിരുന്ന ഒരു ജനതയെ സ്വതന്ത്രരാക്കാനും ദൈവത്തിന് കഴിഞ്ഞുവെങ്കിൽ, അവിടുന്ന് എന്തിനെ ഉപയോഗിക്കണം ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കാൻ നമ്മളാരാണ്?

അടുത്ത തവണ നിങ്ങളുടെ വീടിന്റെ തറയിലൂടെ ഒരു പാറ്റ ഓടുമ്പോൾ, അതിനെ അടിക്കാൻ നിങ്ങൾ ഇപ്പോഴും ചെരിപ്പിലേക്ക് തന്നെ കൈനീട്ടിയേക്കാം.

പക്ഷേ അതിനുമുമ്പ്, ചിന്തോദ്ദീപകമായ ഒരു കാര്യം മനസ്സിൽ ഓർക്കുക:

ഇന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ തടസ്സംഅതൊരു അഹങ്കാരിയായ ഭരണകൂടമോ, മാറ്റാനാകാത്ത വ്യവസ്ഥിതിയോ, ശത്രുതാപരമായ ശക്തിയോ ആകട്ടെസ്വന്തം അധികാരത്തിൽ അമിത ആത്മവിശ്വാസം പുലർത്തുന്ന മറ്റൊരു ഫറവോൻ മാത്രമാണെങ്കിലോ? നാം തികച്ചും ചെറുതെന്നും അപ്രധാനമെന്നും വെറുക്കപ്പെട്ടതെന്നും കരുതുന്ന കാര്യം തന്നെയാണ് വിടുതൽ കൊണ്ടുപരാൻ ദൈവം ഒരുക്കിവെച്ചിരിക്കുന്ന ആയുധമെങ്കിലോ?

കാരണം തന്റെ ജനത്തെ മോചിപ്പിക്കാൻ ദൈവത്തിന്റെ സമയം വരുമ്പോൾ, നാം പ്രതീക്ഷിക്കുന്ന രീതിയിലാകില്ല അവിടുന്ന് പ്രവർത്തിക്കുക. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോയ, ഒരു സാമ്രാജ്യത്തിനും നിയന്ത്രിക്കാനാകാത്ത നിസ്സാര കാര്യങ്ങളിലൂടെയായിരിക്കും അവിടുത്തെ വിടുതൽ വരുന്നത്.

നമ്മുടെ കാലഘട്ടത്തിനായി ഒരു പ്രാർത്ഥനാ ആഹ്വാനം

നാം ജീവിക്കുന്ന നാളുകളിൽ നമ്മെ തേടിയെത്തുന്ന നിശ്ശബ്ദമായ ഒരു വെല്ലുവിളിയാണിത്.

നമ്മുടെ കാലഘട്ടത്തിലെ അശാന്തികളിലേക്ക് നോക്കുമ്പോൾ, ലോകത്തെ നിയന്ത്രിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വലിയ ശക്തികളിലും അലാറങ്ങളിലും ഭീഷണികളിലും മാത്രം നമ്മുടെ ശ്രദ്ധ കുടുങ്ങിപ്പോകാൻ എളുപ്പമാണ്. പെട്ടെന്നുള്ള പരിഭ്രാന്തിയിലോ മനുഷ്യസഹജമായ കോപത്തിലോ പ്രതികരിക്കാൻ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം.

എന്നാൽ അതിനുപകരം, പ്രാർത്ഥിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്നിസ്സഹായരായ കാഴ്ചക്കാരെപ്പോലെയല്ല, മറിച്ച് ചരിത്രത്തിന്റെ നിയന്ത്രണം ആരുടെ കയ്യിലാണെന്ന് വ്യക്തമായി അറിയുന്ന ദൈവമക്കളായിട്ടാണ് നാം പ്രാർത്ഥിക്കേണ്ടത്.

വിവേചനബുദ്ധിയോടെ നമ്മുടെ കാലഘട്ടത്തിനായി പ്രാർത്ഥിക്കുക. മനുഷ്യരുടെ അരാജകത്വങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കാനും, അഹങ്കാരത്തെ തകർക്കാനും, നിഷ്കളങ്കരെ സംരക്ഷിക്കാനും, മാനുഷിക ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത വഴികളിലൂടെ യഥാർത്ഥ സ്വാതന്ത്ര്യം കൊണ്ടുവരാനും സൃഷ്ടാവായ കർത്താവിനോട് അപേക്ഷിക്കുക.

എല്ലാറ്റിലുമുപരി, നിങ്ങളുടെ കണ്ണുകളെ കേന്ദ്രത്തിലേക്ക് തന്നെ ഉറപ്പിച്ചു നിർത്തുക. സിംഹാസനത്തിലിരിക്കുന്ന ഫറവോനോ, പാടത്തെ ചെറുജീവികളുടെ കൂട്ടമോ, നമ്മുടെ കാലത്ത് ഉയർന്നുവരുന്ന കൊടുങ്കാറ്റുകളോ ഒന്നുമല്ല കേന്ദ്രം. സകലത്തെയും തന്റെ ഉദ്ദേശ്യത്തിനനുസരിച്ച് നയിക്കുന്ന സർവ്വാധിപതിയായ ദൈവം മാത്രമാണ്എന്നും അവിടുന്ന് മാത്രമായിരിക്കും കേന്ദ്രം. സാമ്രാജ്യങ്ങൾ ഉയർന്നുവരികയും തകരുകയും ചെയ്യും, എന്നാൽ ഏറ്റവും ചെറിയ ജീവികളെപ്പോലും കൽപ്പിച്ചു നടത്തുന്ന ദൈവം തന്റെ സിംഹാസനത്തിൽ എന്നേക്കും ഉറച്ചുനിൽക്കുന്നു.

തുടർന്നും വിശ്വസിക്കുക, പ്രാർത്ഥിക്കുക...


II (OV)

 ഒരു പാറ്റ (Cockroach) മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരുടെയും പ്രതികരണം ഒന്നുതന്നെയാണ്. കയ്യിൽ കിട്ടുന്ന ചെരിപ്പോ, ചൂലോ, കീടനാശിനിയോ എടുത്ത് അതിനെ തല്ലിക്കൊല്ലാൻ നമ്മൾ തുനിയുന്നു. അത് എങ്ങനെയെങ്കിലും അവിടെനിന്ന് അപ്രത്യക്ഷമായാൽ മതിയെന്ന് നമ്മൾ ആഗ്രഹിക്കുന്നു. വൃത്തിയുള്ളതിനെയെല്ലാം അഴുക്കാക്കുക എന്നതല്ലാതെ മറ്റൊരു ഉപയോഗവുമില്ലാത്ത, ശല്യക്കാരനായ ഒരു ജീവി!

പക്ഷേ, ഒരു നിമിഷം നിൽക്കൂ.

ആരാണ് പാറ്റയെ സൃഷ്ടിച്ചത്?

ഉത്തരം ലളിതമാണ്: ദൈവം തന്നെ.

ഒരു പൂമ്പാറ്റയെപ്പോലെ മനോഹരമോ, കഴുകനെപ്പോലെ ഗാംഭീര്യമുള്ളതോ ആയിരിക്കില്ല അത്. എങ്കിലും അതും ദൈവത്തിന്റെ സൃഷ്ടിയുടെ ഭാഗമാണ്. അവിടുന്ന് സൃഷ്ടിച്ച ലോകത്ത് ഓരോ ജീവിക്കും ഒരു സ്ഥാനമുണ്ടെങ്കിൽ, അതിലൊന്നിനെയെങ്കിലും ദൈവത്തിന് ഉപയോഗിക്കാൻ കഴിയാത്തത്ര നിസ്സാരമായി കാണാനാകുമോ?

വിശുദ്ധ ബൈബിൾ പറയുന്നത് അങ്ങനെയല്ല.

ബിലെയാം ദൈവത്തിന്റെ വാക്ക് കേൾക്കാൻ വിസമ്മതിച്ചപ്പോൾ, ദൈവം ഒരു കഴുതയിലൂടെ സംസാരിച്ചു (സംഖ്യാപുസ്തകം 22:28-30). മടിയനായ മനുഷ്യനോട് ഉറുമ്പിൽ നിന്ന് പഠിക്കാൻ ശലോമോൻ ആവശ്യപ്പെട്ടു (സദൃശവാക്യങ്ങൾ 6:6). മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ സകല ജീവികൾക്കും നമ്മെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാൻ കഴിയുമെന്ന് ഈയോബ് പ്രഖ്യാപിച്ചു (ഈയോബ് 12:7-10). യേശു തൻ്റെ മഹത്തായ ഉപദേശങ്ങൾ നൽകിയതും പറവകളെയും താമരകളെയും വിത്തുകളെയും മീനുകളെയും മുന്തിരിത്തോട്ടങ്ങളെയും ചൂണ്ടിക്കാണിച്ചായിരുന്നു.

അസാധാരണമായ സത്യങ്ങൾ വെളിപ്പെടുത്താൻ ദൈവം എപ്പോഴും സാധാരണ വസ്തുക്കളെയാണ് ഉപയോഗിച്ചിട്ടുള്ളത്.

പിന്നെയാണ് ഈജിപ്തിന്റെ കഥ വരുന്നത്.

അന്നത്തെക്കാലത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന ഈജിപ്ത് അഹങ്കാരവും ശക്തിയും നിറഞ്ഞതായിരുന്നു. ഫറവോയ്ക്ക് വലിയ സൈന്യവും സമ്പത്തും രഥങ്ങളും സർവാധിപത്യവും ഉണ്ടായിരുന്നു. എന്നാൽ, തൻ്റെ ജനത്തെ മോചിപ്പിക്കാൻ സമയമായെന്ന് ദൈവം തീരുമാനിച്ചപ്പോൾ, അവിടുന്ന് ഒരു സൈനിക ശക്തിയെ അല്ല ഉപയോഗിച്ചത്.

അവിടുന്ന് തവളകളെ അയച്ചു.

പിന്നെ പേനുകളെ (മണ്ണുണ്ണികളെ/ഈച്ചകളെ).

പിന്നെ ഈച്ചകളെ.

പിന്നെ വെട്ടുക്കിളികളെ.

ഒരു ജനറലും ഇത്തരം ഒരു യുദ്ധതന്ത്രം തിരഞ്ഞെടുക്കില്ല. ഒരു രാജാവും ഇത്തരം ശത്രുക്കളെ ഭയപ്പെടുകയുമില്ല. എന്നാൽ ദൈവത്തിന്റെ കയ്യിൽ, അഹങ്കാരിയായ ഒരു സാമ്രാജ്യത്തെ തകർക്കാനും ഇസ്രായേലിന്റെ മോചനത്തിന് വഴിയൊരുക്കാനും കുഞ്ഞു ജീവികൾക്ക് സാധിച്ചു. അവയുടെ ശക്തി അവയിലല്ല, മറിച്ച് അവയെ അയച്ച ദൈവത്തിലായിരുന്നു.

ഒരുപക്ഷേ, ഇതൊരു വലിയ പാഠമാണ്.

തൻ്റെ ഉദ്ദേശ്യങ്ങൾക്കായി ഉപകരണങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ദൈവം അവയുടെ വലിപ്പമോ ശക്തിയോ ഭംഗിയോ പ്രശസ്തിയോ നോക്കാറില്ല. തൻ്റെ ലക്ഷ്യത്തിന് അനുയോജ്യമായതിനെ അവിടുന്ന് തിരഞ്ഞെടുക്കുന്നു.

ഇത് നമ്മെ വീണ്ടും പാറ്റയിലേക്ക് (Cockroach) എത്തിക്കുന്നു.

ഇതൊരിക്കലും ഈജിപ്തിലെ ബാധകളിൽ ഒന്നായി മാറില്ലായിരിക്കാം. ബിലെയാമിന്റെ കഴുതയെപ്പോലെ സംസാരിക്കില്ലായിരിക്കാം. എന്നാൽ ഫറവോയെപ്പോലെയുള്ളവരെ താഴ്ത്താനും ചരിത്രത്തിന്റെ ഗതി മാറ്റാനും മനുഷ്യർ വെറുത്ത ജീവികളെ ദൈവം ഉപയോഗിച്ചുവെങ്കിൽ, അവിടുന്ന് എന്തിനെ ഉപയോഗിക്കണം അല്ലെങ്കിൽ ഉപയോഗിക്കരുത് എന്ന് തീരുമാനിക്കാൻ നമ്മളാരാണ്?

അടുത്ത തവണ നിങ്ങളുടെ തറയിലൂടെ ഒരു പാറ്റ (Cockroach) ഓടുമ്പോൾ, നിങ്ങൾ ഇപ്പോഴും ചെരിപ്പിലേക്ക് തന്നെ കൈനീട്ടിയേക്കാം.

പക്ഷേ, അതിനുമുമ്പ് ഒരു ചിന്ത മനസ്സിലൂടെ കടന്നുപോകട്ടെ:

ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ തടസ്സം ഫറവോയെപ്പോലെ ശക്തവും മാറ്റാനാകാത്തതുമാണോ? എന്നാൽ നിങ്ങൾ വലിപ്പമില്ലാത്തതെന്നും സാധാരണയെന്നും നിസ്സാരമെന്നും കരുതുന്ന ഒന്നല്ലേ അതിനെ വീഴ്ത്താൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണം?

കാരണം ദൈവത്തിന്റെ സമയം വരുമ്പോൾ, നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല അവിടുന്ന് അയക്കുന്നത്. ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോയ സാധാരണ കാര്യങ്ങളെയായിരിക്കും അവിടുന്ന് നിയോഗിക്കുന്നത്.

Read in English

See the New Release, Trekking the Tribal Trail Click Here 

My Focus on People Groups 

https://sites.google.com/view/focusonpeople 

My YouTube Channel  


 

 

Comments

Popular posts from this blog

നാലാമത്തെ മുട്ട : പുതിയൊരു ചിത്രം

അധികാരം അന്ധമാകുമ്പോൾ

ചരിത്രം തിരുത്തിക്കുറിക്കുന്ന പ്രാർത്ഥന